കുല്‍ഗാം: തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിൽ മിനറല്‍ വാട്ടര്‍ ചോദിച്ച് വന്ന തഹസില്‍ദാര്‍ക്ക് അശ്രദ്ധമൂലം കടയുടമ നല്കിയ ഒരു കുപ്പി ബാറ്ററി ആസിഡ് . ഇന്നലെ രാവിലെ തഹസില്‍ദാര്‍ നിയാസ് അഹ്മദ് ഭട്ടും റവന്യൂ സംഘവും കറുപ്പ് കൃഷി നശിപ്പിക്കാനായി കുല്‍ഗാമിലെത്തിയത്.
കൃഷി നശിപ്പിച്ച ശേഷം മടങ്ങിവരവെ തഹസിൽദാർക്ക് ദാഹംഅനുഭവപ്പെട്ടു. ഇതോടെ റോഡിന് സമീപത്തെ കടയിലെത്തിയ നിയാസ് അഹ്മദ് ഭട്ട് ഒരു കുപ്പി കുടിവെള്ളം ആവശ്യപ്പെട്ടു.കുടിവെള്ളമാണെന്ന് തെറ്റിദ്ധരിച്ച് തഹസില്‍ദാര്‍ക്ക് ബാറ്ററി ആസിഡ് നിറച്ച കുപ്പി നല്‍കുകയായിരുന്നു കടയുടമ. പിന്നീടാണ് തനിക്ക് പറ്റിയ അബദ്ധം കടയുടമക്ക് മനസിലായത്.എന്നാൽ വെള്ളമാണെന്ന കരുതി ഇത് കുടിച്ച നിയാസ് അഹ്മദ് ഭട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാറ്ററി വെള്ളം കുടിച്ച തഹസില്‍ദാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഥമ ചികിത്സക്ക് ശേഷം നിയാസ് അഹ്മദ് ഭട്ടിനെ വിദഗ്ധ ചികിത്സക്കായി ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം നിയാസ് അഹ്മദിന്റെ നില ഗുരുതരമല്ലെന്നും അദ്ദേഹം ആശുപത്രി വിട്ടതായും ദംഹാല്‍ ഹന്‍ജിപോറ ബി.എം.ഒ ഗുല്‍സാര്‍ അഹ്മദ് ദര് മാധ്യമങ്ങളെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക