കോഴിക്കോട് നഗരത്തെ വിറപ്പിച്ച പ്രായപൂർത്തിയാവത്ത കുട്ടി മോഷ്ടാക്കൾ പിടിയിൽ. ഒന്നര വർഷത്തോളമായി തുടരുന്ന മോഷണ പരമ്പരയ്ക്കാണ് പിടി വീണത്. കുട്ടികൾ അടക്കമുള്ള നാല് മോഷ്ടക്കളാണ് പിടിയിലായത്. പിടിയിലായവരിൽ പതിനെട്ടും പത്തൊമ്പതും വയസ്സുള്ള രണ്ട് പേരും പതിനെട്ട് വയസ്സ് തികയാത്ത മറ്റ് രണ്ട് പേരുമാണുള്ളത്. ലഹരി ഉപയോഗത്തിനായിട്ടാണ് ഇവർ മോഷണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
കക്കോടി മക്കട യോഗി മഠത്തിൽ ജിഷ്ണു(18), മക്കട ബദിരൂർ ചെമ്പോളി പറമ്പിൽ ധ്രുവൻ(19) എന്നിവരാണ് പിടിയിലായ പ്രായപൂർത്തിയായവർ. മറ്റ് രണ്ട് പേരെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ലഹരി ഉപയോഗത്തിനായി രക്ഷിതാക്കൾ ഉറങ്ങുമ്പോൾ വീട്ടിന് പുറത്തിറങ്ങിയാണ് നാല് പേരും മോഷണം നടത്തിയിരുന്നത്. സംഭവത്തിന് ശേഷം രക്ഷിതാക്കൾ ഉണരുന്നതിന് മുമ്പുതന്നെ വീട്ടിൽ തിരിച്ചെത്തുകയും ചെയ്യും. രക്ഷിതാക്കൾ ഉറങ്ങാത്ത സാഹചര്യമുള്ള ദിവസങ്ങളിൽ സുഹൃത്തുകളുടെ അടുത്തേക്കെന്നും പറഞ്ഞാണ് പുറത്ത് പോവുന്നത്.
പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് എൺപതിൽ അധികം മോഷണ കേസുകൾ തെളിഞ്ഞു.
അർധരാത്രിയിൽ ബൈക്കിൽ ട്രിപ്പിളായോ അല്ലെങ്കിൽ നാലു പേരെ വെച്ചോ പോയി വാഹനം മോഷ്ടിച്ച് പിന്നീട് സമീപപ്രദേശങ്ങളിലെ കടകളിലും മറ്റും മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. പിന്നീട് രക്ഷിതാക്കൾ അറിയാതെ വീട്ടിലെത്തി കിടക്കുകയും ചെയ്യുന്നതായി പോലീസ് പറയുന്നു.
മോഷണം നടത്തുന്ന വാഹനങ്ങളുടെ ബോഡി പാട്സുകളും നമ്പർ പ്ലേറ്റുകളും മാറ്റുകയും വർക്ക്ഷോപ്പുകളുടെ സമീപം നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ അഴിച്ചെടുത്ത് മോഷണ വാഹനങ്ങൾക്ക് ഉപയോഗിച്ചുമാണ് ഇവർ നൈറ്റ് ഔട്ടിന് ഇറങ്ങുന്നത്. ഷോപ്പുകളുടെ പൂട്ടുകൾ പൊട്ടിച്ചെടുക്കാനുള്ള ആയുധങ്ങൾ ഇവരുടെ കൈവശമുള്ളതായി പോലീസ് ചൂണ്ടിക്കാട്ടുന്നു. ഉപയോഗം കഴിഞ്ഞ് ആയുധങ്ങൾ ഉപേക്ഷിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക