ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം സിനിമാ ലോകത്തിനാകെ ഞെട്ടലായിരുന്നു. ഏറെ ദുരൂഹതകളും നടന്റെ മരണത്തിനു പിന്നാലെ ഉണ്ടായി. ഇപ്പോഴിതാ നടന്റെ ജീവിതവും പേരും സിനിമയാക്കാമെന്ന് അറിയിച്ചിരിക്കുകയാണ് ഡല്‍ഹി ഹൈക്കോടതി. നടന്റെ ജീവിതത്തെ ആസ്പദമാക്കി എടുക്കുന്ന സിനിമകള്‍ക്കെതിരെ താരത്തിന്റെ പിതാവ് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളുകയായിരുന്നു.
നടന്റെ പേര്, കാരിക്കേച്ചറുകള്‍, ചിത്രങ്ങള്‍, ജീവിതരീതി, ജീവിതത്തിലെ സംഭവ വികാസങ്ങള്‍ എന്നിവയെല്ലാം സിനിമകള്‍ക്കോ ഹ്രസ്വചിത്രങ്ങള്ക്കോ ഉപയോഗിക്കാമെന്ന് കോടതി അറിയിച്ചു. സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് സഞ്ജീവ് നരുലയാണ് ഇതിനെതിരെയുള്ള ഹർജി തള്ളിയത്. നടന്റെ മരണവുമായി ബന്ധപ്പെട്ട് കഥകള്‍ ഉണ്ടാക്കി ചിലര്‍ പ്രശസ്തിയും അവസരങ്ങളും ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അത് നടനും കുടുംബത്തിനും ബുദ്ദിമുട്ടുണ്ടാക്കുമെന്നും കാണിച്ചായിരുന്നു പിതാവിന്റെ ഹർജി. എന്നാൽ, സുശാന്തുമായി ബന്ധപ്പെട്ട് സിനിമകൾ നിർമ്മിക്കുന്നവരോട് ലാഭം, റോയല്‍റ്റി, ലൈസന്‍സ് എന്നിവ സംബന്ധിച്ച് റിപ്പോർട്ടുകൾ ജോയിന്റ് രജിസ്ട്രാറിന് കൈമാറണമെന്നും കോടതി നിർദേശിച്ചു.
ശ്രദ്ധേയമായി നയൻതാര ചിത്രം ‘നേട്രിക്കണ്ണി’ലെ ഗാനം..; ‘ഇതും കടന്ത് പോകും’… ഗാനം ട്രെൻഡിങ് ലിസ്റ്റിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക