കൊച്ചി: കൊച്ചിയില്‍ യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ പ്രതിയെ ഇന്നലെ പൊലീസ് വനത്തില്‍ നിന്നും പിടികൂടിയിരുന്നു. കേസിലെ പ്രതിയായ മാര്ട്ടിന് ജോസഫിനെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത് നാട്ടുകാരുടെ ഇടപെടല്‍. നാട്ടുകാരുടെ സഹായം വലുതായിരുന്നെന്നും, അവര്‍ക്ക് നന്ദി അറിയിക്കുന്നതായും തൃശ്ശൂര്‍ എറണാകുളം പൊലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് പ്രതികരിച്ചു.
നാട്ടുകാരുടെ സഹായത്തോടെ പല സംഘങ്ങളായി തിരിഞ്ഞു നടത്തിയ തിരച്ചിലിലാണ് മാര്ട്ടിന് പിടിയിലാകുന്നത്. പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരടങ്ങുന്ന നൂറോളം പേര് തിരച്ചിലില്‍ പങ്കാളികളായി.
പലതവണ ഒളിഞ്ഞു കളിച്ചും ഓടി മറഞ്ഞും ക്ഷീണിതനായ മാര്‍ട്ടിനെ പൊലീസ് പിടികൂടുകയായിരുന്നു. റോബിന് എന്ന സുഹൃത്തിന്റെ വീട്ടില്‍ കഴുിഞ്ഞിരുന്ന ഇയാള്‍ പൊലീസ് സാന്നിധ്യം തിരിച്ചറിഞ്ഞ് ഇറങ്ങി ഓടുകയായിരുന്നു. റോബിനും നിലവില്‍ കസ്റ്റഡിയിലുണ്ട്.
യുവതിയെ പീഡിപ്പിച്ച കേസില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കൊച്ചി വിട്ട ഇയാള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞത് മൂന്ന് ദിവസത്തോളമാണ്.
പിന്നീട് തൃശ്ശൂര്‍ മുണ്ടൂര്‍ ഭാഗത്ത് ഇയാളുടെ വീടിന് സമീപത്ത് കാടുപിടിച്ച് കിടക്കുന്ന പ്രദേശത്ത് തന്നെയാണ് മാര്‍ട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് പൊലീസ് നല്കുന്ന വിവരം.
അന്വേഷണം ആരംഭിച്ചതിന് പിന്നാലെ എട്ടാം തീയതി രാവിലെ നാലു മണിക്കാണ് ഇയാള്‍ കാക്കനാട്ടെ ഫ്ളാറ്റില്‍നിന്ന് തൃശ്ശൂരിലേക്ക് പോയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നിരുന്നു. പിന്നാലെ ഇയാളുടെ മാര്‍ട്ടിന്റെ വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു.
ഇവര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മാര്‍ട്ടിന്റെ ഒളിത്താവളം പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്. മാര്ട്ടിന് തൃശ്ശൂരില്‍ എത്തിയ ബിഎംഡബ്ല്യു കാറടക്കം നാല് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക