വയനാട് :പനമരം നെല്ലിയമ്പത്ത് മുഖംമൂടി സംഘത്തിന്റെ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ മരിച്ചിരുന്നു. കാവടം പത്മാലയത്തില്‍ പത്മാവതി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഭര്‍ത്താവ് കേശവന് ഇന്നലെ രാത്രി മരിച്ചിരുന്നു.
വയറിനും തലയ്ക്കും കുത്തേറ്റിട്ടുണ്ട്. കാപ്പിത്തോട്ടത്തിന് നടുവിലെ ഒറ്റപ്പെട്ട വീട്ടില്‍ രാത്രി എട്ടരയോടെയാണ് ആക്രമണമുണ്ടായത്. മോഷണശ്രമം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എസ്പിയുടെ നേതൃത്വത്തില്‍ ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. പ്രതികള്‍ക്കായി പനമരം പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. രാത്രി വലിയ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്.
വീട്ടിലെ ഹാളിനുള്ളില്‍ കോണിപ്പടിയോട് ചേര്‍ന്ന് ചോരയില്‍ കുളിച്ച് കിടക്കുന്ന കേശവനെയാണ് ഇവര്‍ കണ്ടത്. വയറിനും തലയ്ക്കും കുത്തേറ്റിട്ടുണ്ട്. കാപ്പിത്തോട്ടത്തിന് നടുവിലെ ഒറ്റപ്പെട്ട വീട്ടില്‍ രാത്രി എട്ടരയോടെയാണ് ആക്രമണമുണ്ടായത്.
മോഷണശ്രമം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡോഗ് സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. പ്രതികള്‍ക്കായി പനമരം പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക