രാജ്യത്ത് കൊവിഡ് മഹാമാരിക്കെതിരെ പോരാട്ടം തുടരുമ്പോൾ ആസൂത്രിതമല്ലാതെ വാക്സിന് വിതരണം ചെയ്യുന്നത് വൈറസിന്റെ ജനിതകവ്യതിയാനത്തിന് കാരണമാകുമെന്ന് വിദഗ്ധർ. എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരും കൊവിഡ് 19 ദേശീയ കര്‍മസേനയിലെ അംഗങ്ങളും ഉള്‍പ്പെടുന്ന ആരോഗ്യവിദഗ്ധരാണ് ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
വലിയതോതിലുളള വാക്സിന് വിതരണത്തിനുപകരം ദുര്‍ബലവിഭാഗങ്ങള്‍ക്കും അപകടസാധ്യത കൂടുതലുളളവര്‍ക്കും വാക്സിന് വിതരണം ചെയ്യുന്നതിനാണ് നിലവില്‍ ശ്രദ്ധ ചെലുത്തേണ്ടതെന്ന് ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്, ഇന്ത്യന്‍ അസോസിയേഷന് ഓഫ് പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്, ഇന്ത്യന്‍ അസോസിയേഷന് ഓഫ് എപ്പിഡെമിയോളജിസ്റ്റ്സ് എന്നിവിടങ്ങളില്‍ നിന്നുളള വിദഗ്ധര്‍ അറിയിച്ചു.
രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് എല്ലാ പ്രായക്കാര്‍ക്കും വാക്സിന് ലഭ്യമാക്കുന്നതിന് പകരം ലോജിസ്റ്റിക്സ്, എപ്പിഡെമിയോളജിക്കല്‍ ഡേറ്റ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം വാക്സിന് മുന്‍ഗണന തീരുമാനിക്കപ്പെടേണ്ടത്. എല്ലാവര്ക്കും ഒരുമിച്ച് വാക്സിന് ലഭ്യമാക്കുക എന്ന തീരുമാനം മനുഷ്യരെയും മറ്റുസ്രോതസ്സുകളെയും ബാധിക്കും.
കൊവിഡ് ബാധിച്ചവര്‍ക്ക് വാക്സിന് നല്‍കേണ്ടതില്ലെന്ന അഭിപ്രായവും വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്. കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് വാക്സിന് നല്‍കേണ്ട ആവശ്യമില്ല. കോവിഡ് ബാധയ്ക്ക് ശേഷം വാക്സിന് ഫലപ്രദമാണ് എന്ന് തെളിവുകള്‍ ലഭിച്ചതിന് ശേഷം ഇവര്‍ക്ക് വാക്സിന് വിതരണം ചെയ്യാം.
വാക്സിന് ഇടവേളകള്‍ വിതരണം ചെയ്യുന്ന പ്രദേശത്തേയും ജനസംഖ്യയെയും അടിസ്ഥാനമാക്കി വേണം നിശ്ചയിക്കാനെന്നും വിദഗ്ധര്‍ പറയുന്നു. ഒപ്പം രണ്ടാംതരംഗം അവസാനിക്കുന്നതോടെ പ്രാദേശികതലത്തിലുളള സീറോസർവേകള്‍ നടപ്പാക്കാനും വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക