മൂന്ന് വര്‍ഷം മുമ്ബ് ബ്ലാക്ക് ഫംഗസ് രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായി മുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. തന്റെ ലോക്സഭാ മണ്ഡലമായ സുല്‍ത്താന്‍പൂരിലെ നാല് ദിവസത്തെ പര്യടനത്തിലാണ് മനേക ഗാന്ധി ഇക്കാര്യം ഉന്നയിച്ചത്.
കൊറോണ വൈറസ് മഹാമാരിയുടെ മൂന്നാമത്തെ തരംഗത്തിന്റെ സാധ്യത മുന്‍കൂട്ടി കണ്ട് ജില്ലാ ആശുപത്രിയില്‍ പരിശോധന നടത്തുകയായിരുന്നു മനേക ഗാന്ധി.
ആശുപത്രി സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച മനേക ഗാന്ധി, സുല്‍ത്താന്‍പൂരില്‍ ഇതുവരെ ബ്ലാക്ക് ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അറിയിച്ചു. എന്നാല്‍ ഇത് അപകടകരമായ അണുബാധയാണെന്നും മനേക ഗാന്ധി പറഞ്ഞു.
ബ്ലാക്ക് ഫംഗസിനെക്കുറിച്ച് മൂന്ന് വര്‍ഷം മുമ്ബ് താന്‍ എഴുതിയിരുന്നതായും ഇത് ഇന്ത്യയിലും ഉടന്‍ വരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും സുല്‍ത്താന്‍പൂര്‍ എം.പി. ആയ മനേകാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
അണുബാധ പടര്‍ന്ന മുറി കത്തിക്കണം എന്ന അസാധാരണമായ ഒരു നിര്‍ദ്ദേശവും മനേക ഗാന്ധി നല്കി. വാക്സിനേഷന് മന്ദഗതിയിലായതിന് ബി.ജെ.പി. നേതാവ് ന്യൂനപക്ഷ സമുദായത്തെ കുറ്റപ്പെടുത്തുകയും ചെയ്തു. പള്‍സ് പോളിയോ പരിപാടിയില്‍ ഗ്രാമങ്ങളിലെ ന്യൂനപക്ഷ സമൂഹം കുട്ടികള്‍ക്ക് വാക്സിനേഷന് നല്കാന് വിസമ്മതിച്ചതാണ് എം.പി. ചൂണ്ടിക്കാണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക