രാജ്യംവിട്ട് ഐഎസില്‍ ചേർന്ന് മലയാളി യുവതികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരില്ലെന്ന് തീരുമാനം.
അഫ്ഗാന് ജയിലില്‍ കഴിയുന്ന നാല് വനിതകളെ സ്വന്തം രാജ്യയിലേക്ക് ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരുന്നത് സംബന്ധിച്ചുള്ള അന്തിമ റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. സോണിയ സെബാസ്റ്റ്യന്‍, മെറിന് ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരാണ് അഫ്ഗാൻ ജയിലിൽ കഴിയുന്നത്.
2016-18ല്‍ അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹറിലേക്ക് ഭര്ത്താക്കന്മാര്ക്കൊപ്പം എത്തിയവരാണ് ഇവര്‍. അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന വിവിധ ഏറ്റുമുട്ടലുകളില്‍ വെച്ച് ഇവരുടെ ഭര്ത്താക്കന്മാര് കൊല്ലപ്പെടുകയായിരുന്നു. തുടർന്ന് 2019 ഡിസംബറിൽ സോണിയ സെബാസ്റ്റ്യന്‍, മെറിന് ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവര്‍ അഫ്ഗാന് പോലീസിന് കീഴടങ്ങുന്നത്. തുടര്‍ന്ന് ഇവരെ കാബൂളിലെ ജയിലിൽ തടവില്‍ പാര്‍പ്പിച്ചു.
13 രാജ്യങ്ങളില്‍ നിന്നുളള ഇസ്ലാമിക് സ്റ്റേറ്റിലെ 408 അംഗങ്ങളെ തടവില്‍ പാര്‍പ്പിച്ചിട്ടുളളതായി നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. തടവുകാരെ അതത് രാജ്യങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകുന്നതിനായി 13 രാജ്യങ്ങളുമായി അഫ്ഗാന് സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ഇന്ത്യയുടെ നിലപാട് അനിശ്ചിതത്വത്തിൽ തുടരുകയായിരുന്നു. അതേസമയം ഇന്ത്യയുടെ അഭ്യാർത്ഥന പ്രകാരം ഇന്റര്‍പോള്‍ ഇവര്‍ക്കെതിരേ റെഡ് നോട്ടീസ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക