ദിസ്പുർ: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അസം കൊക്റാഝർ ജില്ലയിലെ അഭയകുടിയിലാണ് സംഭവം.
ഇവിടെ ഒരു വനത്തിനുള്ളിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് സഹോദരിമാരുടെ മൃതദേഹം കണ്ടെത്തുന്നത്. സംഭവം ബലാത്സംഗക്കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
വെള്ളിയാഴ്ചയ ഉച്ചയോടെയാണ് പെൺകുട്ടികളെ കാണാതായതെന്നാണ് ബന്ധുക്കളും പ്രദേശവാസികളും പറയുന്നത്.
തിരച്ചിലിൽ വൈകിട്ടോടെ വനത്തില്‍ നിന്നും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്. പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നശേഷം മാത്രമെ ഇത് സംബന്ധിച്ച വ്യക്തത നൽകാൻ കഴിയും എന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
‘സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.പെൺകുട്ടികൾ സ്വയം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ സംശയിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നശേഷം മാത്രമെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരികയുള്ളു’ പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക