രണ്ടു ദിവസത്തെ സമ്പൂർണ ലോക്ക്ഡൗണിനു ശേഷം കൂടുതൽ ഇളവുകളിലേയ്ക്ക് സംസ്ഥാനം. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സർവീസുകൾ കൂടുതലായി അനുവദിക്കും. നിര്‍മാണ മേഖലയിലുള്ള സൈറ്റ് എന്‍ജിനീയര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് യാത്ര ചെയ്യാവുന്നതാണ്. വാഹന ഷോറൂമുകൾ അറ്റകുറ്റപ്പണികൾക്കായി മാത്രമേ തുറക്കാവൂ. വാഹന വിൽപ്പനയും പ്രവർത്തനങ്ങളും അനുവദിക്കുകയില്ല. അതേസമയം, ബാങ്ക്, മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവ തിങ്കൾ, ബുധൻ ദിവസങ്ങളിൽ മാത്രമേ പ്രവർത്തിക്കുകയുള്ളു.
കെടിഡിസിയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം നവീകരിക്കുന്നു, ബുക്കിംഗ് ഈ മാസം പ്രവര്‍ത്തന സജ്ജമാകും
ഹോട്ടലുകളിൽ പാഴ്സൽ, ഓൺലൈൻ വിതരണം എന്നിവ മാത്രമേ ഉണ്ടാകുകയുള്ളൂ. മാത്രമല്ല, അവശ്യ കേന്ദ്ര, സംസ്ഥാന ഓഫീസുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്പറേഷന്, ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ എന്നിവയ്ക്ക് പ്രവർത്തിയ്ക്കാം. ഭക്ഷ്യോല്‍പ്പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകൾക്കും കള്ളുഷാപ്പുകൾക്കും രാത്രി ഏഴ് മണിവരെ പ്രവർത്തിയ്ക്കാം. രോഗികളുടെ കൂട്ടിരിപ്പുകാര്‍, വാക്സിന് സ്വീകരിക്കുന്നവര്‍ എന്നിവര്‍ക്ക് രേഖ കാണിച്ച് യാത്ര ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക