ലോകമെമ്പാടും കുട്ടികളിലെ കൊവിഡ് വാക്സിന് പരീക്ഷണവും നടക്കുകയാണ്. ഇതിനിടയില്‍ കൊവിഡ് വാക്സിന് കുട്ടികള്‍ക്ക് നേസല്‍ സ്പ്രേ ആയി നല്‍കാനുള്ള പരീക്ഷണം നടത്തിവരികയാണ് റഷ്യ.
റഷ്യയിലെ ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി 8-12 വയസ് പ്രായമുള്ള കുട്ടികളിൽ കോവിഡ് 19 നാസൽ സ്പ്രേ വാക്സിൻ പരീക്ഷിച്ചുതുടങ്ങി.
കുട്ടികൾക്കായി കോവിഡ് -19 വാക്സിൻ സെപ്റ്റംബർ 15 നകം തയ്യാറാക്കുമെന്ന് ഗമാലിയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനായ അലക്സാണ്ടർ ജിന്റ്സ്ബർഗ് പറഞ്ഞു.
കുട്ടികൾക്കുള്ള സ്പ്രേയ്ക്ക് ഒരേ വാക്സിൻ തന്നെയാണ് ഉപയോഗിച്ചത്. “സൂചിക്ക് പകരം ഒരു നോസൽ ഇടുന്നു”, ജിന്റ്സ്ബർഗ് പറഞ്ഞു.
എട്ട് നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഗവേഷണ സംഘം കോവിഡ് വാക്സിൻ പരീക്ഷിച്ചു, എന്നാൽ ടെസ്റ്റ് ഗ്രൂപ്പിൽ പാർശ്വഫലങ്ങളൊന്നും കണ്ടെത്തിയില്ല,ശരീര താപനിലയിൽ വർദ്ധനവും ഉണ്ടായതായി കണ്ടെത്തിയില്ല.
” ഞങ്ങളുടെ ചെറിയ രോഗികളില്‍(കുട്ടികളിൽ ) കുത്തിവയ്പ് നടത്തുന്നു. നാസൽ സ്പ്രേയുടെ അതേ വാക്സിൻ മാത്രമാണ് നൽകുന്നത്” ജിന്റ്സ്ബർഗ് പറഞ്ഞു.എത്ര കുട്ടികളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയതെന്ന് ഗവേഷകര്‍ വെളിപ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക