ഡല്‍ഹി: കൊവിഡ് 19ന്റെ ഇന്ത്യയില്‍ കണ്ടെത്തിയ ഡല്‍റ്റാ വകഭേദമായിരുന്നു ഏറ്റവും കൂടുതല്‍ അപകടകാരി. എന്നാല്‍ ഇപ്പോള്‍ ഡെല്‍റ്റയെ അപേക്ഷിച്ച് കൂടുതല്‍ അപകടകാരിയായ മറ്റൊരു വദഭേദത്തെ കൂടു രാജ്യത്ത് കണ്ടെത്തിയിരിക്കുകയാണ്.
ഡെല്‍റ്റ പ്ലസ് എന്ന പേരുള്ള പുതിയ വകഭേദമാണ് രാജ്യത്ത് കണ്ടെത്തിയത്. ജൂണ്‍ ആറ് വരെ ഏഴ് പേരിലാണ് വകഭേദം കണ്ടെത്തിയത്. കോവിഡ് രോഗികള്‍ക്ക് നല്കുന്ന മോണോ ക്ലോണല്‍ ആന്റി ബോഡി മിശ്രിതം ഡെല്‍റ്റ പ്ലസിനെതിരെ ഫലപ്രദമാകില്ലെന്ന് വിദഗ്ധരുടെ അഭിപ്രായം.
യുകെ സര്‍ക്കാരിന് കീഴിലുള്ള പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് എന്ന സ്ഥാപനം നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 7 പേരിലാണ് ഇന്ത്യയില്‍ വൈറസിന്റെ ജനിതകമാറ്റം കണ്ടെത്തിയത്.
അതിവേഗത്തിലാണ് അതിന്റെ വ്യാപനമെന്ന് പഠനം വ്യക്തമാകുന്നു. നിലവില്‍ കോവിഡിന്റെ ചികിത്സ ഡെല്‍റ്റ വകഭേദത്തിന് ഫലപ്രദമാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക