ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടാനച്ഛന് ബലാത്സംഗം ചെയ്തു. സംഭവം ആരൊടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
രണ്ട് മാസമായി അമ്മൂമ്മയോടൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്. ഞായറാഴ്ച്ച രാത്രി മുത്തശ്ശിയുടെ വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയ്ക്ക് ശീതള പാനീയം വാങ്ങിനല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
എന്നാല്‍ കടയിലേക്ക് പോകുന്നതിനു പകരം മറ്റൊരു റോഡിലേക്ക് വാഹനം തിരിഞ്ഞപ്പോള്‍ പെണ്‍കുട്ടി വിവരം തിരക്കി. തനിക്ക് അത്യാവശ്യമായി മറ്റൊരു ജോലി ചെയ്തുതീര്‍ക്കാനുണ്ടെന്നും ശേഷം ശീതളപാനീയം വാങ്ങി നല്‍കാമെന്നും രണ്ടാനച്ഛന് പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചു.
പ്രധാന പട്ടണമായ റാഞ്ചിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ദശാം വെള്ളച്ചാട്ടത്തിലേക്ക് പ്രതി അവളെ കൊണ്ടുപോയി. തുടര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. വിവരം ആരോടും അളിപ്പെടുത്തിയാൽ അവൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി.
എന്നാല്‍ വീട്ടിലെത്തിയ പെണ്‍കുട്ടി വിവരം മുത്തശ്ശിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടാനച്ഛനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തി പീഡനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക