പാലക്കാട് പ്രണയത്തിന്റെ പേരിൽ പത്ത് വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന റഹ്മാന്റെയും സജിതയുടെയും കേസിൽ പൊലീസ് റിപ്പോർട്ട് നാളെ സമർപ്പിക്കും. അയിലൂർ കാരക്കാട്ടുപറമ്പിലെ വീട്ടിലെ ഒറ്റമുറിയിൽ യുവതി കഴിഞ്ഞ സംഭവത്തിലാണ് ചൊവ്വാഴ്ച റിപ്പോർട്ട് നൽകുന്നത്. വനിത കമ്മിഷൻ ആവശ്യപ്പെട്ടതനുസരിച്ചാണ് നെന്മാറ പോലീസ് റിപ്പോർട്ട് നൽകുന്നത്.
സംഭവത്തിൽ നെന്മാറ പോലീസ് റഹ്മാന്റെയും സജിതയുടെയും ഇരുവരുടെയും മാതാപിതാക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തി. പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയുടെ വിവരങ്ങൾകൂടി ചേർത്താണ് കമ്മിഷന് റിപ്പോർട്ട് നൽകുന്നത്. റഹ്മാന്റെയും സജിതയുടെയും മൊഴിയിൽ അവിശ്വസനീയമായ കാര്യങ്ങളില്ലെന്നാണ് ആദ്യം പോലീസ് പറഞ്ഞിരുന്നത്.
സംഭവത്തിൽ ദുരൂഹത നീക്കാനും മനുഷ്യാവകാശലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാനുമാണ് വനിത കമ്മിഷൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. വാടകവീട്ടിൽ കഴിയുന്ന റഹ്മാനും സജിതയ്ക്കും സഹായവുമായി മഹിള അസോസിയേഷൻ ഭാരവാഹികളെത്തി. കൊല്ലങ്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാൻ, കസേര തുടങ്ങിയ വീട്ടുപകരണങ്ങൾ നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക