സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങൾ 77350 പേർക്ക് തൊഴിൽ നൽകുമെന്ന് തദ്ദേശ മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റര്‍. തൊഴിൽ ദിനങ്ങളല്ല ഉദ്ദേശിക്കുന്നതെന്നും സ്വയം തൊഴിൽ ലഭ്യമാക്കാവുന്ന വിധത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ശ്രമിക്കണമെന്നും പറഞ്ഞു. 77350 പേര്‍ക്ക് നൂറിന പദ്ധതിയുടെ ഭാഗമായി സ്ഥിരം തൊഴിൽ കണ്ടെത്തി നൽകാനാണ് തീരുമാനം. ആയിരം പേരിൽ അഞ്ച് പേര്‍ക്ക് എന്ന നിലയിൽ ഓരോ തദ്ദേശ സ്ഥാപനങ്ങളിലും തൊഴിൽ ഉറപ്പാക്കും.
കുടുംബശ്രീയിൽ അഭ്യസ്തവിദ്യരായ യുവതികളെ ഉൾപ്പെടുത്തി പുതിയ യൂണിറ്റ് സ്ഥാപിക്കും. ഐടി അടക്കം ഹൈടെക് മേഖലയിലേക്ക് വരെ കുടുംബശ്രീയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഓരോ യൂണിറ്റും ഓരോ സംരഭകരായി മാറിയാൽ 20000 സംരഭങ്ങൾ അത് വഴി തുടങ്ങാൻ കഴിയും. തദ്ദേശ സ്ഥാപനങ്ങളുടെ ഏകീകരണൺ ഫലപ്രദമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉന്നത വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റുന്നതിനുള്ള കര്‍മ്മ പദ്ധതികളും സര്‍ക്കാര്‍ ആവിഷ്കരിക്കുന്നുണ്ട്. സോഷ്യൽ എൻജിനീയറിംഗ് മേഖലയിൽ ഗവേഷണ മികവ് അടക്കം തെളിയിക്കാൻ കഴിയും വിധം കിലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും.
അഴീക്കൽ തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് 4196 ഏക്കർ ഏറ്റെടുക്കും . കണ്ണൂർ ജില്ലയിലൂടെ ഉള്ള ബൈപാസുകൾ വേഗം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക