തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളാണ് നടന്നുക്കൊണ്ടിരിയ്ക്കുന്നത് . പാർട്ടി നേതൃത്വത്തിലേക്ക് തിരികെ എത്തുന്നതിനുള്ള നീക്കങ്ങൾ വി.കെ ശശികല സജീവമാകുകയാണ്. അതിനിടെ ശശികലയുടെ രാഷ്ട്രീയ വരവിനു നേരെ കടുത്ത നടപടി സ്വീകരിക്കുവാൻ ഒരുങ്ങുകയാണ് എഐഎഡിഎംകെ. ശശികലയുമായി സംസാരിക്കുന്നവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്ന് എഐഎഡിഎംകെ ഉന്നതതല യോഗത്തില്‍ പ്രമേയം പാസാക്കിയിരിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 75 സീറ്റ് നേടി എഐഎഡിഎംകെ സഖ്യം കാഴ്ചവച്ച മികച്ച പ്രകടനം കണ്ട് പാര്‍ട്ടിയുടെ നിയന്ത്രണം പിടിച്ചടക്കാന്‍ ശ്രമിക്കുകയാണ് ശശികല. ഇത് രാഷ്ട്രീയരംഗത്ത് ശ്രദ്ധ നൽകുമെന്ന് അവർക്കറിയാം. എന്നാൽ കുടുംബത്തിന്റെ താല്പര്യത്തിനായി പാര്‍ട്ടിയെ ഒരിക്കലും തകര്‍ക്കാന്‍ അനുവദിക്കില്ല. പാര്‍ട്ടി പ്രവര്‍ത്തകരുമായി ശശികല നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് എഐഎഡിഎംകെയുടെ കടുത്ത നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക