ഔട്ട്ലെറ്റുകളിലേയും ബാറുകളിലേയും മദ്യത്തിന്റെ പാഴ്സൽ വിൽപന വൈകിയേക്കും. ആപ്പിന്റെ കാര്യത്തിൽ വ്യക്തത വരാത്തതാണ് കാരണം. ബെവ് ക്യു ആപ് വേണ്ടെന്നാണ് എക്സൈസിന്റേയും ബെവ് കോയുടേയും നിലപാട്. ഇന്നു മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും
ബവ് കോയുടേയും എക്സൈസിന്റേയും നിരന്തരമായ ആവശ്യത്തിനൊടുവിലാണ് ബവ് ക്യു ആപ് പിൻവലിക്കാൻ അനുവാദം നൽകിയത്.
ബാറുകൾക്ക് മാത്രമായി ടോക്കൺ പോകുന്നുവെന്ന പരാതി കണക്കിലെടുത്തായിരുന്നു നടപടി. വീണ്ടും ആപ് കൊണ്ടുവരേണ്ടെന്നാണ് ഇവരുടെ നിലപാട് അങ്ങനെയെങ്കിൽ പുതിയ സംവിധാനത്തെക്കുറിച്ച് ആലോചിക്കണം.
ബവ്കും ആപ്പുമായുള്ള കരാർ പുതുക്കണമെങ്കിലും കൂടുതൽ സമയം വേണ്ടിവരും. പുതിയ ബാറുകളും മാറ്റി സ്ഥാപിച്ച ഔട്ട് ലെറ്റുകളും ആ പിൽ അപ് ലോഡ് ചെയ്യണം.നിലവിൽ ബവ് കു ആപ് പ്രവർത്തന രഹിതമാണ്.
എന്നാൽ 604 ബാറുകളും 265 ബവ് കോ ഓട് ലെറ്റുകളും 32 കൺസ്യൂമർ ഫെഡ് ഔട്ലെറ്റുകളും ഉള്ളതിനാൽ വലിയ തിരക്ക് ഉണ്ടാകില്ലെന്നാണ് ബവ് കോ ചെയർമാൻ യോഗേഷ് ഗുപ്തയുടേയും എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണന്റേയും നിലപാട്.
തിരക്ക് നിയന്ത്രിക്കാൻ പൊലീസിന്റെ സഹായം തേടാമെന്നും മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരായ ഇവർ ചൂണ്ടി കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക