പൗരത്വപ്രക്ഷോഭവുമായി യു.എ.പി.എ കേസില്‍ ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാനാവാതെ ജെ എൻ യു വിദ്യാര്‍ത്ഥി നേതാക്കള്‍. ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ച് 24 മണിക്കൂര്‍ പിന്നിട്ടെങ്കിലും കീഴ്ക്കോടതികളിലെ നടപടിക്രമങ്ങള്‍ വൈകുന്നതാണ് ഇതിനു കാരണം. കോടതി നടപടികളില്‍ പതിവില്ലാത്തതാണ് ഈ ‘വൈകലെന്നാണ്’ അഭിഭാഷകര്‍ പറയുന്നത വിദ്യാര്‍ത്ഥികൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഡല്‍ഹി പൊലീസ് സുപ്രീംകോടതിയെ സമീപിച്ചു.
ഡല്‍ഹിയിൽ പൗരത്ത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിൽ, വംശീയാതിക്രമത്തില്‍ പ്രതി ചേര്‍ത്ത് ഒരു വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്ന ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥി ആസിഫ് ഇഖ്ബാല്‍ തന്‍ഹ, ജെ.എന്‍.യു വിദ്യാര്‍ഥികളായ നതാഷ നര്‍വാള്‍, ദേവംഗന കലിത എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചത്.
ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ട യു.എ.പി.എ കുറ്റങ്ങളൊന്നും കുറ്റപത്രത്തില്‍ കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. അതിശയോക്തി കലര്‍ത്തി പെരുപ്പിച്ച് വലിച്ചു നീട്ടികഥ മെനഞ്ഞ ഡല്‍ഹി പൊലീസിന്റെ കുറ്റപത്രമെന്ന് ജസ്റ്റിസുമാരായ സിദ്ധാര്‍ഥ് മൃദുല്‍, അനൂപ് ജയറാം ഭംഭാനി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് പറഞ്ഞു. കുറ്റപത്രത്തില്‍ പറയുന്ന ആരോപണങ്ങളെല്ലാം സി.എ.എ വിരുദ്ധ സമരരീതി എന്ന നിലക്ക് മാത്രമേ കാണാനാവൂവെന്നും കോടതി വ്യക്തമാക്കി.
മൂന്നു പേരുടേയും കുറ്റപത്രങ്ങള്‍ വെവ്വേറെയാണ് കോടതി പരിഗണിച്ചിരുന്നത്. ഈ മനോഗതി തുടര്‍ന്നാല്‍ ജനാധിപത്യം അപകടപ്പെടുമെന്ന് കോടതി ഓര്‍മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക