സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പിൻവലിച്ച് ഇളവുകൾ പ്രഖ്യാപിച്ചിട്ടും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകാത്ത തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മുസ്ലീം സംഘടനകൾ.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ , ജമാഅത്തെ ഇസ്ലാമി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ, വിസ്ഡം മുസ്ലിം ഓർഗനൈസേഷൻ, കേരള നദ്വത്തുൽ മുജാഹിദീൻ, ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ആരാധനാലയങ്ങൾ തുറക്കാനാവശ്യമായ സൗകര്യങ്ങൾ ചെയ്യാത്തത് ദൗർഭാഗ്യകരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അഭിപ്രായപ്പെട്ടു.
ലോക്ഡൗൺ നിലനിൽക്കുന്ന വേളയിൽ ആരാധനാലയങ്ങൾ തുറക്കാൻ പ്രത്യേക അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക