കൊല്ലം പത്തനാപുരത്ത് രണ്ട് പേർ സ്പിരിറ്റ് കഴിച്ച് മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. പട്ടാഴി കടുവാത്തോട് സ്വദേശി പ്രസാദ്, മുരുകാനന്ദൻ എന്നിവർ സ്പിരിറ്റ് ഉള്ളിൽ ചെന്ന് മരിച്ചെന്നാണ് റിപ്പോർട്ട്. ഇവർക്കൊപ്പം സ്പിരിറ്റ് കഴിച്ചതായി കരുതുന്ന മറ്റ് രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്. രാജീവ്, ഗോപി എന്നിവരാണ് ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.
പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സിഎഫ്എൽടിസി കേന്ദ്രത്തിൽ നിന്ന് മോഷ്ടിച്ച സ്പിരിറ്റ് നാലു പേരും ചേർന്ന് കഴിച്ചെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പൊലീസും എക്സൈസും ചേർന്ന് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം സംഭവത്തിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക