അസമിൽ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. 7 പേരെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് പെൺകുട്ടികളെ കൊക്രാജറിലെ ഗ്രാമത്തിൽ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. 16,14 വയസ്സുള്ള പെൺകുട്ടികളാണ് മരിച്ചത്.
എന്നാൽ കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കൾ തുടക്കത്തിലേ ആരോപിച്ചിരുന്നു. തുടർന്നാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് വിശദമായ അന്വേഷണം നടത്തിയത്. സംഭവം നടന്ന് 72 മണിക്കൂറിനുള്ളിലാണ് പ്രതികളെ പിടികൂടിയത്.
അന്വേഷണത്തിൽ പെൺകുട്ടികൾ ബലാത്സംഗത്തിനിരയായെന്നും ഇവരെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നും പോലീസ് സ്ഥിരീകരിച്ചു. സംഭവം ആത്മഹത്യയാണെന്ന് വരുത്തിതീർക്കുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യം. അറസ്റ്റിലായ പ്രതികളിൽ മൂന്ന് പേരാണ് പെൺകുട്ടികളെ ബലാത്സംഗം ചെയ്തെന്നും പിന്നീട് ഇവരെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നുവെന്നും എസ്.പി. മാധ്യമങ്ങളോടെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക