ചെന്നൈ: ലൈവ് സ്ട്രീമിങ്ങില്‍ അശ്ലീലവും അധിക്ഷേപകരവുമായി സംസാരിച്ച തമിഴ് യുട്യൂബറെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു . പബ്ജി മദന്‍ എന്ന മദന്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.
സുഹൃത്തിന്റെ വീട്ടില്‍ തിങ്കളാഴ്ച മുതല്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ ധര്‍മപുരിയില്‍നിന്നാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ കൃതികയെ ദിവസങ്ങള്‍ക്ക് മുമ്ബ് അറസ്റ്റ് ചെയ്തിരുന്നു.
160 ഓളം പേരാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയിരുന്നത്. സ്ത്രീകളോടും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോടും മദന്‍ നടത്തിയ അശ്ലീലവും അധിക്ഷേപകരവുമായ സംഭാഷണങ്ങളുള്ള ഓണ്‍ലൈന്‍ ഗെയിമിങ് വീഡിയോകള്‍ അടക്കം ദമ്ബതികള്‍ യുട്യൂബ് ചാനലിലൂടെ പ്രസിദ്ധീകരിച്ചതായി പരാതികളില്‍ പറയുന്നു. കൃതിക അഡ്മിനിസ്ട്രേറ്ററായി നിരവധി യുട്യൂബ് ചാനലുകളാണ് സേലം സ്വദേശിയായ മദനന് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക