പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനാണ് അരവിന്ദ് കുമാർ ശർമ്മ എന്ന എ.കെ ശർമ്മ. ഇനി മുതൽ എ.കെ ശർമ്മ ഉത്തര്‍പ്രദേശ് ബി.ജെ.പി ഉപാധ്യക്ഷനാകും. നിലവില്‍ മൗവില്‍ നിന്നുള്ള എംഎല്‍സിയാണ് അദ്ദേഹം. ഗുജറാത്തിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് കൂടിയാണ്. ശർമയെ ബി.ജെ.പി ഉപാധ്യക്ഷനായി നിയമിച്ച കാര്യം യു.പി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗാണ് പ്രഖ്യാപിച്ചത്. കൂടാതെ ലക്നൗ, ബലന്ദ്ഷ്ഹര് എന്നിവിടങ്ങളുടെ സംഘടന ചുമതല അര്‍ച്ചന മിശ്ര, അമിത് വാല്മീകി എന്നിവര്‍ക്കും നൽകിയിട്ടുണ്ട്.
ഉത്തർപ്രദേശിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിയുടെ സുപ്രധാനമായ നീക്കം ഉണ്ടായിരിക്കുന്നത്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ യോഗി സർക്കാരിന് വലിയ വീഴ്ച സംഭവിച്ചിരുന്നു, ഇതിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നിരുന്നത്. 1988 ബാച്ച് ഓഫീസര്‍ ആയിരുന്ന ശര്‍മ്മ ഐ.എ.എസ് ഐ.എ.എസില്‍ നിന്ന് സ്വയം വിരമിച്ച് ജനുവരിയിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ദിവസങ്ങൾ നീണ്ടുനില്ല അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് ശർമയുടെ നിയമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക