സംസ്ഥാനത്ത് ഇന്ന് മുതൽ ബാറുകൾ അടച്ചിടാൻ തീരുമാനം. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വർധിപ്പിച്ചതാണ് ബാറുകൾ അടച്ചിടുവാനുള്ള നടപടിയ്ക്ക് പിന്നിൽ. ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം കൈക്കൊണ്ടത്. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വർധിപ്പിച്ചത് വലിയ നഷ്ടമാണെന്ന് ബാർ ഉടമകൾ ചൂണ്ടിക്കാണിക്കുന്നു.
18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും വാക്സിൻ, പുതിയ വാക്സിന് നയം ഇന്നുമുതല്‍
എന്നാൽ വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വർധിപ്പിച്ച നടപടി പുനഃപരിശോധിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയെങ്കിലും തീരുമാനം ഉണ്ടാകുന്നത് വരെ ബാറുകൾ പ്രവർത്തിക്കില്ലെന്ന തീരുമാനത്തിൽ അസോസിയേഷൻ ഉറച്ചു നിൽക്കുകയാണ്.
പൊതുഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറയ്ക്കാൻ സംസ്ഥാനം; ആദ്യ എൽ.എൻ.ജി ബസ് സർവീസ് ഇന്നാരംഭിക്കും
കോവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ ലോക്ഡോൺ രോഗവ്യാപനം കുറഞ്ഞതിനെ തുടർന്ന് നീക്കിയിരുന്നു. തുടർന്ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും തുറക്കുകയും ചെയ്തിരുന്നു. അതേസമയം, ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കുവാനുള്ള അനുവാദം ഇതുവരെ നൽകിയിട്ടില്ല. ബാറുകൾ അടച്ചിടുന്നതോടെ ബെവറേജസ് ഔട്ട് ലെറ്റുകളിൽ തിരക്ക് ഏറാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക