ജമ്മുവിലെ വിമാനത്താവളത്തില്‍ ഉണ്ടായ ഇരട്ടസ്ഫോടനത്തിനായി ഉപയോഗിച്ചത് ആര്‍ഡിഎക്സ് എന്ന് സംശയം. സ്ഫോടനം ഭീകരാക്രണമണമെന്ന് ജമ്മു പോലീസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സ്ഫോടക വസ്തുസംബന്ധിച്ച സൂചനകള്‍ പുറത്ത് വരുന്നത്.
ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ ഡ്രോണ്‍ ആക്രമണമാണ് ജമ്മുവിലേത് എന്നാണ് നിഗമനം. രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചാണ് സ്ഫോടനം നിയന്ത്രിച്ചത്. രണ്ട് കിലോ വീതം സ്ഫോടക വസ്ഥുകളാണ് ഒരോ ഡ്രോണും വര്‍ഷിച്ചതെന്നാണ് കണക്ക് കൂട്ടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നൂറ് മീറ്റര്‍ ഉയരത്ത് നിന്ന് മാത്രമാണ് സ്ഫോടക വസ്തുക്കള്‍ നിക്ഷേപിച്ചതെന്നുമാണ് കണക്കുകൂട്ടുന്നത്. പാകിസ്താന് അതിര്‍ത്തിയില്‍ നിന്നും പതിനേഴ് കിലോമീറ്റര്‍ മാറിയാണ് ജമ്മു വ്യോമസേന വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ സ്ഫോടക വസ്തുക്കള്‍ അയച്ചത് ഇന്ത്യയ്ക്ക് അകത്ത് നിന്നാണോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക