മുംബൈ: മുംബൈയിലെ 18 വയസില്‍ താഴെയുള്ള 51 ശതമാനത്തിലധികം കുട്ടികളിലും കോവിഡ് ആന്റീബോഡിയുണ്ടെന്ന് സിറോ സര്‍വേ കണ്ടെത്തല്‍. ഏപ്രില്‍ ഒന്നിനും ജൂണ്‍ 15 നുമിടെയാണ് പഠനം നടത്തിയത്. മുംബൈയിലെ പാത്ത് ലാബുകളില്‍നിന്ന് ശേഖരിച്ച 2176 രക്ത സാമ്പിളുകളാണ് പരിശോധിച്ചത്.
പത്തിനും 14 നുമിടെ പ്രായമുള്ള 53.43 ശതമാനം കുട്ടികളിലും കോവിഡ് ആന്റീബോഡി ഉള്ളതായി കണ്ടെത്തി. 15 നും 18 നുമിടെ പ്രായമുള്ള 51.39 ശതമാനത്തിലും ഒന്നിനും നാല് വയസിനുമിടെ പ്രായമുള്ള 51.04 ശതമാനത്തിലും ആന്റീബോഡി കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക