തൃശൂര്‍ : വീട്ടില്‍ ചാരായം വാറ്റുന്നതിനിടെ രണ്ട് പേര് എക്സൈസിന്റെ പിടിയില്‍. മണ്ണൂത്തി ചിറക്കാക്കോട് സ്വദേശികളായ നന്ദകുമാര്‍ ( 54 ) , പ്രദീപ് (36) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 200 ലിറ്റര്‍ വാഷും 10 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. തൃശ്ശൂര്‍ എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്.
റേഞ്ച് ഇന്‍സ്പെക്ടര്‍ ടി ആര് ഹരിനന്ദനനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ എക്സൈസ് റേഞ്ചിലെ അസി എക്സൈസ് ഇന്‍സ്പെക്ടര്‍ കെ കെ സുധീറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പരിശോധനയ്ക്കെത്തിയപ്പോള്‍ ഇവര്‍ ചാരായം വാറ്റിക്കൊണ്ടിരിക്കുകയായിരുന്നു.
മദ്യഷാപ്പുകള്‍ തുറന്നെങ്കിലും വാറ്റുചാരായത്തിന് ആവശ്യക്കാര്‍ കൂടിക്കൊണ്ടിരിക്കുകയാണെന്നും പറയുന്ന വില ലഭിക്കുമെന്നും പ്രതികള്‍ പറഞ്ഞു. മദ്യഷാപ്പുകള്‍ തുറന്ന ശേഷം ലിറ്ററിന് 1000 രൂപ മുതല്‍ 1500 രൂപ വരെ കിട്ടുമെന്നും ലോക്ക്ഡൗണ്‍ സമയത്ത് 3000 രൂപ വരെ ലഭിച്ചിരുന്നു എന്നും പ്രതികള്‍ സമ്മതിച്ചു.
നേരത്തെ പുത്തൂര്‍ വില്ലേജ് ചെറുകുന്ന് കേശവ പടിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും ചാരായം വാറ്റാന്‍ തയ്യാറാക്കിയ 400 ലിറ്റര്‍ വാഷും എക്സൈസ് പിടിച്ചെടുത്തിരുന്നു. ഈ സംഭവത്തിലെ പ്രതികളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക