ഉത്തര കൊറിയയില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത് ചൂണ്ടിക്കാട്ടിയ ഉന്നത ഉദ്യോഗസ്ഥരേയും സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളേയും പുറത്താക്കി കിം ജോങ് ഉന്‍. കൊവിഡ് വ്യാപനം തടയാന്‍ ഒന്നും ചെയ്തില്ലെന്ന് ആരോപിച്ചാണ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
പല രാജ്യങ്ങളിലും കൊവിഡ് ഒന്നും രണ്ടും മൂന്നും തരംഗങ്ങള്‍ ശക്തിയാര്ജിച്ചപ്പോഴൊന്നും ഉത്തര കൊറിയയില്‍ ഒരു കൊവിഡ് കേസുപോലുമില്ലെന്നായിരുന്നു കിം അവകാശപ്പെട്ടിരുന്നത്. ലോകാരോഗ്യ സംഘടന്ക്ക് മുന്നില്‍വെച്ച കണക്കിലും പൂജ്യം കേസുകള്‍ എന്നായിരുന്നു നല്‍കിയിരുന്നത്.
കൊവിസ് പ്രതിസന്ധിയെക്കുറിച്ച് കിം പറഞ്ഞതായി ഉത്തരകൊറിയയിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി തന്നെയാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. കൊവിഡ് വ്യാപനം നടക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നതിനായി 2020 ജനുവരി മുതൽ ഉത്തരകൊറിയയുടെ അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക