ഹോളിവുഡ് ചിത്രങ്ങളില്‍, സാധാരണ സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളില്‍ പറക്കും കാറുകള്‍ കണ്ടിട്ടുള്ളതെങ്കില്‍ ഇനി സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറം പറക്കും കാര്‍ യാഥാര്ത്യമാകാന് അധിക നാളുകള്‍ ഇല്ല. പരീക്ഷണാടിസ്ഥാനത്തിലാണ് ഫ്ലയിംഗ് കാര്‍ ആദ്യ പറക്കല്‍ നടത്തിയത്. എയര്‍കാര്‍ എന്ന് പേരുള്ള ഹൈബ്രിഡ് കാര്വിമാനത്തിന് 160 കുതിരശക്തി ബിഎംഡബ്ല്യു എഞ്ചിനാണ് നല്‍കിയിരിക്കുന്നത്. സാധാരണ പെട്രോള്‍പമ്പില്‍ നിന്നും ലഭിക്കുന്ന ഇന്ധനത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 8,200 അടി ഉയരത്തില്‍ 1,000 കിലോമീറ്റര്‍ സഞ്ചരിക്കാം, ഇതുവരെ 40 മണിക്കൂര്‍ നേരം വായുവില്‍ സുഗമമായി പറന്നുകഴിഞ്ഞു
ക്ലീന്‍ വിഷന്‍ ഫ്ലയിംഗ് കാര്‍, സ്ലൊവാക്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളായ നൈട്ര, ബ്രാറ്റിസ്ലാവ, എന്നിവിടങ്ങളിലാണ് പറക്കും കാര്‍ 35 മിനിറ്റോളം പറന്ന് പരീക്ഷണം പൂര്‍ത്തിയാക്കിയത്. സമൂഹമാധ്യമങ്ങളില്‍ പറക്കും കാര്‍ തരംഗമായി മാറി കഴിഞ്ഞു. സിനിമകളില്‍ കാണും പോലെ വീഡിയോ തോന്നിക്കുമെങ്കിലും സംഭവം സത്യമാണെന്ന് കമ്പനി സഹസ്ഥാപകന്‍ ആന്റണ്‍ സാജാക്ക് പറഞ്ഞു. വെറും ആശയം മാത്രമല്ല എയര്‍ കാര്‍ എന്നത് അത് ശരിക്കും സയന്‍സ് ഫിക്ഷനെ യാഥാര്‍ത്ഥ്യമാക്കുകയാണ്.
പ്രൊഫസര്‍ സ്റ്റെഫാന്‍ ക്ലൈനാണ് കാറിന് രൂപകല്‍പ്പന നല്‍കിയത്. എയര്‍കാര്‍ (വി5) എന്ന ഈ കാര്‍ റോഡിലൂടെ പറക്കുന്നതിനൊപ്പം മൂന്ന് മിനിറ്റിനുള്ളില്‍ വായുവിലൂടെ പറന്ന് ഉയരാന്‍ കഴിവുള്ള നൂതനമായ ജനറേഷന് ഫ്ലൈയിംഗ കാറാണ്. 1,100 കിലോഗ്രാം ഭാരമുണ്ട്, കൂടാതെ ഓരോ ഫ്ലൈറ്റിനും 200 കിലോഗ്രാം അധിക ഭാരം വഹിക്കാനാകുമെന്ന് കമ്പനി പറയുന്നു. കാറില്‍ രണ്ട് പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സീറ്റാണ് ഉള്ളത്. ബ്രാറ്റിസ്ലാവയില് വിജയകരമായി ലാന്‍ഡിംഗ് നടത്തി. പിന്നിലേക്ക് ഒതുക്കിവക്കാവുന്ന ചിറകുകള്, മടക്കാവുന്ന വാല് ഭാഗങ്ങള്‍, പാരച്യൂട്ട് ഡിപ്ലോയ്മെന്റ് സിസ്റ്റങ്ങള്‍ എന്നിവയാണ് കാറിന്റെ പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക