ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്കൂള്‍ തുറക്കുന്നത് വരെ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യണമെന്ന് നിർദേശം. ശാരീരിക പരിമിതികളെ നേരിടുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിർദേശം നൽകിയത്. സ്കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതുവരെ ഭക്ഷ്യ ഭദ്രതാ അലവന്‍സ് ഭക്ഷ്യകിറ്റുകളായി വിദ്യാർത്ഥികൾക്ക്
വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ സ്കൂൾ തുറക്കാത്തതിനാൽ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട സംസ്ഥാനത്തെ എല്ലാ സ്കൂള്‍ കുട്ടികള്‍ക്കും സപ്ലൈകോയുടെ സഹകരണത്തോടെ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്.
കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഒന്ന് മുതല്‍ എട്ടാം ക്ലാസ്സുവരെ എന്റോള്‍ ചെയ്തിരിക്കുന്ന ഏകദേശം 4800 കുട്ടികള്‍ ശാരീരിക അവശതകള്‍/പ്രയാസങ്ങള്‍ മൂലം ചുമതലപ്പെട്ട റിസോഴ്സ് അദ്ധ്യാപകരുടെ സഹായത്തോടെ വീടുകളില്‍ തന്നെ തുടര്‍ന്ന് വിദ്യാഭ്യാസം നേടുന്നവരാണ്. കാഴ്ച, കേള്‍വി പരിമിതികളുള്ള കുട്ടികള്‍ക്കായി നടത്തുന്ന പദ്ധതിയിൽ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായി 43 സ്കൂളുകളാണ് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക