മോസ്കോ: കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ ബൂസ്റ്റര്‍ ഡോസ് കുത്തിവയ്പ്പാരംഭിച്ച് റഷ്യ. വാക്സിനെടുത്ത് ആറ് മാസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതെന്ന് റഷ്യന്‍ ആരോഗ്യ അധികൃതര്‍ അറിയിച്ചു.
റഷ്യൻ ആരോഗ്യ മന്ത്രാലയം നൽകുന്ന വിവരം അനുസരിച്ചു വൈറസിന്റെ പുതിയ വകഭേദങ്ങൾ പ്രതിരോധിക്കാനും രോഗവ്യാപനം തടയാനുമാണ് പുതിയ നീക്കം. താന്‍ ഒരു ബൂസ്റ്റര്‍ ഡോസ് വാക്സിന് എടുത്തതായും നഗരവാസികളോട് ഇത് പാലിക്കണമെന്നും മോസ്കോ മേയര്‍ സര്‍ജി സൊബിയാനിന്‍ പറഞ്ഞു.
ഡെൽറ്റ വകഭേദമാണു റഷ്യയിൽ ഇപ്പോഴുള്ള രോഗവ്യാപനത്തിനു കാരണം. ഈ വർഷം ജനുവരിയിൽ വാക്സീൻ ഡ്രൈവ് തുടങ്ങിയതിനു ശേഷം 16 ശതമാനം ആളുകൾ മാത്രമാണു റഷ്യയിൽ ഒരു ഡോസ് വാക്സീൻ എങ്കിലും സ്വീകരിച്ചത്. വാക്സീൻ സ്വീകരിക്കാൻ ജനത പ്രകടിപ്പിക്കുന്ന വിമുഖതയാണ് പ്രതിസന്ധി. ഇതിനിടെയാണു പുതിയ വൈറസ് വകഭേദത്തിന്റെ വ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക