ജൂലൈ മധ്യത്തോടെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ സംസ്ഥാനത്ത് ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് മഴ ലഭിച്ച മാസമാണ് കടന്നു പോയത്. 39 വർഷത്തിനിടെ കുറവ് മഴ ലഭിച്ച മൂന്നാമത്തെ ജൂൺ മാസമായിരുന്നു പിന്നിട്ടത്. 643 മില്ലി ലിറ്റർ മഴ ലഭിക്കേണ്ട സമയത്ത് 408 മില്ലി ലിറ്റർ മഴ മാത്രമാണ് ലഭ്യമായത്. എന്നാൽ ജൂലൈ പകുതിയോടെ മഴ ശക്തമാകുമെന്നാണ് പ്രതീക്ഷ. ജൂലൈ എട്ട് മുതൽ തന്നെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ പുനരാരംഭിച്ചേക്കും.
വനിതകൾക്കായി സൗജന്യ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു.
സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് പറയുന്നു. അതേസമയം, ജൂലൈ പകുതിയോടെ മഴ ലഭിക്കുമെങ്കിലും അത്തരമൊരു വലിയ മഴ ലഭിക്കുവാൻ സാധ്യതയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ജൂണില്‍ മണ്‍സൂണ്‍ മഴയില്‍ കേരളത്തില്‍ 34 ശതമാനം കുറവുണ്ടായത് കര്‍ഷകര്‍ ആശങ്കയുണ്ടാക്കുകയും സംഭരണികളിലേക്കുള്ള ജല വരവിനെ ബാധിക്കുകയും ചെയ്തതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക