കൊല്ലം: ഭാര്യയെ പാമ്പിനെക്കൊണ്ട് കൊലപ്പെടുത്തിയത് സ്വത്തിന് വേണ്ടിയെന്ന് അന്തിമവാദത്തില്‍ പ്രോസിക്യൂഷന്. ഭിന്നശേഷിക്കാരിയായ ഭാര്യയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ഗൂഢാലോചനയുടെ ഭാഗമായാണ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയതെന്നും പാമ്പിനെ കൊണ്ട് കടിപ്പിച്ച് സര്‍പ്പകോപമാണെന്ന് വരുത്തി തീര്‍ക്കാനെന്നുള്ള ക്രിമിനല്‍ ഗൂഢാലോചനയായിരുന്നു പ്രതി നടത്തിയതെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് വാദിച്ചു.
ഈ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പരമാവധി ശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന് നിലപാട്. ആറാം അഡിഷനല്‍ സെഷന്‍സ് ജഡ്ജി എം. മനോജ് മുമ്പാകെയായിരുന്നു വാദം.
കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സൂരജ് കരുതലും സ്നേഹവും അഭിനയിക്കുകയായിരുന്നു. കൊലപ്പെടുത്തുന്നതിന് മുമ്പ് സൂരജ് നല്കിയ മയക്കുമരുന്ന് കലര്‍ന്ന പാനീയം ഉത്ര കുടിച്ചു. ആദ്യം അണലിയെ ഉപയോഗിച്ചുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് പിന്നീട് മൂര്‍ഖനെക്കൊണ്ട് കിടപ്പിച്ചത്. പാമ്പ് കടിയേറ്റു മരിച്ചാല്‍ അതു കൊലപാതകമാണെന്നു തെളിയിക്കാന്‍ ബുദ്ധിമുട്ടാണെന്നത് തിരിച്ചറിഞ്ഞായിരുന്നു സൂരജിന്റെ ക്രൂരമായ നടപടി.
സര്‍പ്പശാസ്ത്രജ്ഞനായ മവീഷ് കുമാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥന് മുഹമ്മദ് അന്‍വര്‍, വെറ്റിനറി സര്ജന് ഡോ. കിഷോര്‍കുമാര്‍, ഫോറന്‍സിക് മെഡിസിന് മേധാവി ഡോ. ശശികല എന്നിവരടങ്ങിയ വിദഗ്ദ്ധ സമിതി പാമ്പുകടി സ്വാഭാവികമല്ലെന്ന് കണ്ടെത്തിയ റിപ്പോര്‍ട്ട് കോടതി മുമ്പാകെ സമര്‍പ്പിച്ചു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായ വാവ സുരേഷിനെയും ഇതേ വസ്തുതകള്‍ തെളിയിക്കാനായി കോടതിയില്‍ വിസ്തരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക