ടിപി കേസ് പ്രതികള്‍ സംരക്ഷണം നല്‍കുമെന്ന് അര്ജുന് ആയങ്കി പറഞ്ഞതായി കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി ഷെഫീഖിന്റെ മൊഴി. കൂടാതെ ജയിലില്‍ വധഭീഷണി നേരിട്ടെന്നും ഷെഫീഖ് കോടതിയെ അറിയിച്ചു. കോടതി ആവശ്യപ്പെട്ടിരിക്കുന്നത് പരാതി എഴുതി നല്‍കാനാണ് .
കൊടുവള്ളി സംഘത്തില്‍ നിന്ന് കൊടി സുനിയുടെയും ഷാഫിയുടെയും സംഘം സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കിയെന്ന് ഷെഫീഖ് കസ്റ്റംസിന് നല്കിയ മൊഴിയില്‍ പറയുന്നുണ്ട്.
ഐ.ടി ആക്ടിലെ 66 എ വകുപ്പ് പ്രകാരം അറസ്റ്റ് നടക്കുന്നതിൽ ഞെട്ടൽ രേഖപ്പെടുത്തി സുപ്രിംകോടതി
ജയിലില്‍ ചെര്‍പ്പുളശ്ശേരി സംഘം ഭീഷണിപ്പെടുത്തിയെന്ന് ഷെഫീഖ് മൊഴി നല്‍കിയതായും കസ്റ്റംസ് കോടതിയെ അറിയിച്ചു. മഞ്ചേരി സബ്ജയിലില്‍ വച്ചായിരുന്നു ഭീഷണി ഉണ്ടായത്. ഭീഷണിപ്പെടുത്തിയ ആളുടെ ഫോട്ടോയും ഷെഫീക്ക് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. കസ്റ്റഡി കാലാവധി പൂര്‍ത്തിയായ ഷെഫീഖിനെ എറണാകുളത്ത് സാമ്പത്തിക കുറ്റത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ ഹാജരാക്കി. കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചെര്‍പ്പുളശേരി, കൊടുവള്ളി എന്നീ രണ്ട് സംഘങ്ങളുടെ വിവരങ്ങളാണ് ഇതുവരെ പുറത്തുവന്നിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക