കോഴിക്കോട്: യുവാക്കളിലും കുട്ടികളിലും മയക്ക് മരുന്ന് ദുരുപയോഗം കൂടുന്ന സാഹചര്യത്തിൽ പൊതുജന പങ്കാളിത്തത്തോടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന് പറഞ്ഞു. ജില്ലാ സാമൂഹ്യ നീതി ഓഫീസ് “മോചനം 2021 ” എന്ന പേരില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്കരണ വാരാചരണ പരിപാടികളുടെ മന്ത്രി.
ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണം തുടരുന്നതോടൊപ്പം ഓരോ വ്യക്തിയും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കില്ല എന്ന ഉറച്ച തീരുമാനം എടുക്കണം. ലഹരി വിമുക്ത കേരളം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ലഹരി വിമോചന പുനരധിവാസ കേന്ദ്രങ്ങള്‍ക്ക് മുഖ്യപങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക