2015ൽ ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ച ഐ.ടി നിയമത്തിലെ 66 എ വകുപ്പ് ഇപ്പോഴും പ്രയോഗിക്കുന്നതിൽ സുപ്രിംകോടതി ഞെട്ടൽ രേഖപ്പെടുത്തി. ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച്, രാജ്യത്താകമാനമുള്ള പൊലീസ് സംവിധാനം ഇപ്പോഴും 66 എ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നത് അമ്പരപ്പിക്കുന്നതാണെന്ന് നിരീക്ഷിച്ചു. കൂടാതെ വിഷയത്തിൽ കോടതി കേന്ദ്രസർക്കാരിന്റെ മറുപടി തേടി. രാജ്യത്ത് ഐ.ടി നിയമത്തിലെ 66 എ വകുപ്പ് റദ്ദാക്കിയ ശേഷവും ആയിരത്തി മുന്നൂറിലേറെ കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് സംഘടന ചൂണ്ടിക്കാണിച്ചപ്പോഴാണ് സുപ്രിംകോടതിയുടെ രൂക്ഷ പരാമർശങ്ങൾ ഉണ്ടായത്.
തെറ്റായ എന്തെങ്കിലും നടത്തിയതായി കണ്ടെത്തിയാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് കെ സുധാകരന്
ഇപ്പോഴും രാജ്യത്ത് 66 എ വകുപ്പ് പ്രകാരം കേസെടുക്കുന്നത് ഞെട്ടിക്കുന്നതും, അമ്പരപ്പിക്കുന്നതും, ഭീതിജനകവുമാണെന്ന് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിക്കുകയുണ്ടായി. ഐ.ടി നിയമത്തിൽ വകുപ്പ് റദ്ദാക്കിയ കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അറിയിച്ചെങ്കിലും കേന്ദ്രസർക്കാരിന് നോട്ടിസ് അയക്കാൻ കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം കേന്ദ്രം മറുപടി നൽകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക