ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ കോവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ 23,000 കോടിയുടെ അടിയന്തര പാക്കേജ് അനുവദിക്കാൻ തീരുമാനം. തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഉണ്ടായത്. കേന്ദ്ര മന്ത്രിസഭയുടെ പുനഃസംഘടനയ്ക്ക് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കോവിഡ് പ്രതിരോധത്തിനായി 23,123 കോടി രൂപയുടെ പാക്കേജാണ് നടപ്പാക്കുക. ഒന്‍പത് മാസത്തിനുള്ളില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഈ ഫണ്ട് വിനിയോഗിക്കും.കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ സഹായം നല്‍കുമെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ വ്യക്തമാക്കി. കാര്‍ഷികോത്പന്ന വിപണന സമിതികള്‍ ശക്തിപ്പെടുത്തും.
നാളികേര വികസന ബോര്‍ഡ് പുനഃസംഘടിപ്പിക്കാനും ഇന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉദ്യോഗസ്ഥ തലത്തിലുള്ള ആളായിരിക്കില്ല ബോര്‍ഡ് പ്രസിഡന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക