കൊച്ചി: രാജ്യദ്രോഹക്കേസിൽ രണ്ട് മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനുശേഷം ഐഷ സുൽത്താനയുടെ ലാപ്ടോപ് പൊലീസ് പിടിച്ചെടുത്തു. എറണാകുളം കാക്കനാട്ടെ ഫ്ലാറ്റിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. മുൻകൂട്ടി യാതൊരു അറിയിപ്പും ഇല്ലാതെയാണ് ചോദ്യം ചെയ്യലിന് പൊലീസ് എത്തിയതെന്ന് ഐഷ പറഞ്ഞു.
പിടിച്ചെടുത്ത ലാപ്ടോപ്പ് തൻറെ അനിയൻറെ ആണെന്നും അനിയൻറെ ബാങ്ക് ഇടപാടുകൾ പൊലീസ് പരിശോധിച്ചതായും ഐഷ പറഞ്ഞു. ഐഷയെ ചോദ്യംചെയ്തതിന് പിന്നാലെ കവരത്തി പൊലീസ് കൊച്ചിയിൽ തുടർന്നേക്കുമെന്നാണ് വിവരം. ഐഷയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. ഐഷയുടെ സാമ്പത്തിക സ്രോതസിൽ സംശയങ്ങളുണ്ടെന്ന് കവരത്തി പൊലീസ് അറിയിച്ചു.
ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സർക്കാരിൻറെ ബയോവെപ്പണാണെന്ന പരാമർശത്തിനാണ് ഐഷ സുൽത്താനയ്ക്ക് എതിരെ കേസെടുത്തത്. എന്നാൽ പരാമർശം മനപ്പൂർവ്വം ആയിരുന്നില്ലെന്ന് പിന്നീട് ഐഷ വിശദീകരിച്ചു. അതൊരു നാക്ക് പിഴയായിരുന്നെന്നും പിറ്റേദിവസം തന്നെ തിരുത്തിയിരുന്നെന്നും ഐഷ സുൽത്താന പൊലീസിന് മൊഴിനൽകിയിരുന്നു. ബയോ വെപ്പൻ’ പരാമർശത്തിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ് പ്രാരംഭഘട്ടത്തിൽ റദ്ദാക്കാൻ ആകില്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക