ജയിലില്‍ എത്തിയ വനിതാ അഭിഭാഷകയോട് ബ്രാ ഊരിവയ്ക്കണം എന്ന് അധികൃതര്‍. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് എന്നും എങ്ങനെ ഇത് സംഭവിച്ചുവെന്ന് അറിയില്ല എന്നുമാണ് അധികൃതർ ഇപ്പോൾ ഇതേക്കുറിച്ച് പറയുന്നത്.ആദ്യമായി ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത് ഐറിഷ് എക്സാമിനറാണ്.
തന്നെ ഇത് വളരെയധികം വേദനിപ്പിച്ചുവെന്നും മനസിന് വലിയ ആഘാതമുണ്ടാക്കിയെന്നും പ്രസ്തുത അഭിഭാഷക പറയുന്നു. എന്നാല്‍, ജയിലില്‍ കഴിയുന്ന ആളെ കാണേണ്ടത് അത്യാവശ്യമായതിനാല്‍ താന്‍ അവര്‍ പറഞ്ഞത് അനുസരിച്ചുവെന്നും ബ്രാ മാറ്റി അകത്തേക്ക് പ്രവേശിച്ചുവെന്നും അവര്‍ പറഞ്ഞു.
ഐറിഷ് ജയിൽ സർവീസിലാണ് സംഭവം. അത് പ്രകാരം കഴിഞ്ഞ വര്‍ഷം ജൂണില്‍ ക്ലോവര്‍ഹില്‍ സ്റ്റേഷനിലാണ് ഈ സംഭവം നടന്നത്. മെറ്റല്‍ ഡിറ്റക്ടറിന്റെ പേര് പറഞ്ഞ് ഒരു പുരുഷ ഗാര്‍ഡ് തന്നോട് ബ്രാ ഊരിവയ്ക്കാനാവശ്യപ്പെട്ടുവെന്ന് അഭിഭാഷക നല്കിയ പരാതിയില്‍ പറയുന്നു.
ഐറിഷ് ജയിൽ പ്രിസണ്‍ സര്‍വീസിന്റെ ഉത്തരവാദിത്തമുള്ള മന്ത്രി ഹിൽഡെഗാർഡ് നൊട്ടൻ സംഭവത്തില്‍ ഡയറക്ടർ ജനറലിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ജയിൽ സന്ദർശകനോടും വസ്ത്രങ്ങൾ നീക്കംചെയ്യാൻ ആവശ്യപ്പെടരുതെന്നാണ് മിസ് നൊട്ടനും നീതിന്യായ മന്ത്രി ഹെതർ ഹംഫ്രീസും ഉറച്ചു വിശ്വാസിക്കുന്നതെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക