കൊച്ചി: ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകൾ പൂട്ടാനുള്ള തീരുമാനത്തിൽ വിശദീകരണവുമായി ലക്ഷദ്വീപ് ഭരണകൂടം. ഫാമുകൾ നഷ്ടത്തിലായത് കൊണ്ടാണ് ഫാമുകൾ പൂട്ടിയതെന്ന് ഭരണകൂടം ഹൈകോടതിയിൽ വ്യക്തമാക്കി.
ഫാമുകൾ നടത്തുന്നതിലൂടെ പൊതു ഖജനാവിന് ഒരു കോടി രൂപയ്ക്കടുത്ത് പ്രതി വർഷം നഷ്ടം സഹിക്കേണ്ടി വരുന്നു. 300ലധികം ആളുകൾക്ക് മാത്രമാണ് ഫാമിൽ നിന്നും പാൽ വിതരണം ചെയ്യുന്നതെന്നും ഭരണകൂടം വാദിച്ചു.
ഡയറി ഫാമുകളിൽ ഇത്രയധികം നഷ്ടം സഹിച്ച് പ്രവർത്തിക്കാനാകില്ലെന്നും ലക്ഷദ്വീപ് ഭരണകൂടം വ്യക്തമാക്കി. ഡയറി ഫാമുകൾ പൂട്ടിയതടക്കം അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് മറുവാദം. ഇക്കാര്യങ്ങൾ ഉന്നയിച്ച് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സ്കൂളുകളിലെ ഉച്ചഭക്ഷണ മെനു പരിഷ്കരിച്ചത് ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക