ജയ്പൂർ: അമേർ കൊട്ടാരത്തിലെ വാച്ച്ടവറിൽ വച്ച് സെൽഫി എടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് 11 പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. ഇടിമിന്നലേൽക്കുമ്പോൾ വാച്ച് ടവറിൽ നിരവധിപ്പേരുണ്ടായിരുന്നു. ടവറിന് ഏറ്റവും മുകളിലുണ്ടായിരുന്നത് 27 പേരാണ്.
കുറച്ച് പേർ ഇടിമിന്നലേറ്റാണ് മരിച്ചതെങ്കിൽ, ബാക്കിയുള്ളവർ ഭയന്ന് ടവറിൽ നിന്ന് ചാടിയതിനെത്തുടർന്നുണ്ടായ പരിക്കുകളെത്തുടർന്നാണ് മരിച്ചതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക