തിരുവനന്തപുരം: സമൂഹത്തിനും സഭയ്ക്കും നിസ്തുലമായ സംഭാവന നൽകിയ മഹാരഥനായിരുന്നു പരിശുദ്ധ ബാവയെന്ന് രമേശ് ചെന്നിത്തല.ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയനുമായി വ്യക്തിപരമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. കോട്ടയത്ത് പ്രവർത്തിക്കുന്ന കാലം മുതൽക്കെ അദ്ദേഹത്തോട് പരിചയവും അടുപ്പവുമുണ്ടായിരുന്നു.
‘സഭയുടെ താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കാര്യത്തിൽ അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ച കാണിച്ചിരുന്നില്ല. സഭയെയും സമൂഹത്തെയും ഒരുപോലെ അദ്ദേഹം മുന്നോട്ടുനയിച്ചു. മുഴുവൻ കേരളീയരുമായും ഏറ്റവും അടുത്ത ബന്ധം അദ്ദേഹം സൂക്ഷിച്ചു. ദേവലോകത്ത് അദ്ദേഹത്തെ കാണാൻ പോകുമ്പോഴെല്ലാം ആ വ്യക്തിബന്ധവും അടുപ്പവും പ്രകടമായിരുന്നു. ബാവ ചികിത്സയിലിരിക്കുമ്പോൾ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലെത്തി ശ്രീ ഉമ്മൻചാണ്ടിയോടൊപ്പം അദ്ദേഹത്തെ സന്ദർശിച്ചിരുന്നു’. അദ്ദേഹത്തിന്റെ പ്രവൃത്തികൾ എക്കാലത്തും സ്മരിക്കപ്പെടുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക