തൃപ്പൂണിത്തുറ: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയിലെ എം സ്വരാജിന്റെ തോല്‍വി പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പാര്‍ട്ടിക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും അത്തരമൊരു നേട്ടം എറണാകുളം ജില്ലയില്‍ ഉണ്ടായിട്ടില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍.
സര്‍ക്കാര്‍ ഫാക്ടര്‍ ഉണ്ടായിട്ടും 2016 ല്‍ നേടിയ 5 സീറ്റില്‍ തന്നെയാണ് സിപിഐഎം ഇപ്പോഴും നില്‍ക്കുന്നതെന്നും ഇത്തവണ പുതുതായി കളമശ്ശേരിയും കുന്നത്തുനാടും പിടിച്ചെടുത്തെങ്കിലും രണ്ട് സീറ്റ് നഷ്ടപ്പെട്ടെന്നും ജില്ലാ സെക്രട്ടറിയേറ്റില്‍ പരാമര്‍ശിച്ചു.
എറണാകുളം ജില്ലയില്‍ ട്വന്റി-20യുടെ സാന്നിധ്യം സിപിഐഎമ്മിന് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍. ട്വന്റി-ട്വന്റിയുടെ സാന്നിധ്യം ഇല്ലായിരുന്നെങ്കില്‍ പാര്‍ട്ടി നാണം കെടുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക