കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ജയലിലെ തടവുകാർക്ക് അനുവദിച്ച ഇടക്കാല ജാമ്യവും പരോളും നീട്ടി സുപ്രിംകോടതി. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കീഴടങ്ങാൻ തടവുകാരോട് ആവശ്യപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ഏഴ് വർഷം ശിക്ഷ ലഭിച്ചവരുടെയും, ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് ചുമത്തിയ വിചാരണത്തടവുകാരുടെയും വിഷയത്തിൽ സ്വീകരിച്ച നടപടികൾ പ്രത്യേകം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇടക്കാല ജാമ്യവും പരോളും അനുവദിച്ചതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ അറിയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശവും കോടതി നൽകി.
ജാമ്യ ഉത്തരവുകൾ ജയിലിൽ എത്തുന്നത് വൈകുന്ന സാഹചര്യം ഒഴിവാക്കാൻ ഇ-സംവിധാനം ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക