സംസ്ഥാനത്തെ മരം കൊള്ളയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തും.കൂടാതെ മരം കൊള്ളയുമായുള്ള പഴയ കേസുകളും അന്വേഷിക്കാന്‍ തീരുമാനമായി. ക്രൈംബ്രാഞ്ച് മേധാവി എ ഡി ജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് മരം കൊള്ളയുമായി ബന്ധപ്പെട്ട പഴയ കേസുകളും അന്വേഷിക്കാൻ തീരുമാനമെടുത്തത്.അതുപോലെ തന്നെ മുൻപ് നടന്നിട്ടുള്ള അനധികൃത മരം മുറിക്കല്‍ കേസ് അന്വേഷണത്തില്‍ വനം വകുപ്പിന് വീഴ്ച പറ്റിയെന്നും അന്വേഷണ സംഘം ആരോപിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആലുവ പൊലീസ് ക്ലബില്‍ വിവിധ വകുപ്പുകള്‍ യോഗം ചേർന്നിരുന്നു.ഈ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.വിവിധ കേസുകളിൽ കാര്യമായ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.മാത്രമല്ല കാട്ടില്‍ മരം മുറിക്കാന്‍ അനുമതി കൊടുത്തതിലും വീഴ്ച സംഭവിച്ചുവെന്നും വിലയിരുത്തല്‍ ഉണ്ട് .പല വിഭാഗങ്ങളിലും കേസുകള്‍ ഇപ്പോഴും കെട്ടികിടക്കുന്നുണ്ട്. കൊച്ചിയില്‍ തുടരുന്ന ഫോറസ്റ്റ് ഉദ്യോസ്ഥര്‍ക്ക് ഇന്ന് തന്നെ കര്‍ശന നിര്‍ദേശം നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക