കൊടകര കുഴൽപ്പണ കേസിൽ സർക്കാരിനും ബിജെപിക്കും എതിരെ രൂക്ഷമായ ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കുഴല്‍പ്പണ കേസില്‍ സര്‍ക്കാരും ബിജെപിയും തമ്മില്‍ ഒത്തുതീര്‍പ്പെന്ന ആരോപണമാണ് ചെന്നിത്തല ഉന്നയിച്ചത്.ബിജെപി നേതാക്കളെ ഒഴിവാക്കി നടപടികളുമായി മുന്നോട്ടുപോകാനാണ് പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.എന്നാൽ ഇത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയും സിപിഐഎമ്മും തമ്മില്‍ കൂട്ടികെട്ടാണ് എന്നും ചെന്നിത്തല ആരോപിച്ചു.അതുകൊണ്ട് തന്നെ 69 നിയോജക മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ട് സിപിഐഎമ്മിനും ഇടതുപക്ഷത്തിനും മറിച്ചു നല്കി എന്നൊരു വാദവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായി.കൂടാതെ എന്‍ഡിഎയിലെ മറ്റ് ഘടകക്ഷികളുടെ വോട്ടും മറിച്ചു നല്‍കിയിരുന്നു എന്നും ചെന്നിത്തല പറഞ്ഞു.തെരെഞ്ഞെടുപ്പ് തൊട്ട് ആരംഭിച്ച സൗഹൃദത്തിന്റെ ഭാഗമായാണ് കൊടകര കുഴൽപ്പണ കേസിലെ ഒത്തുതീർപ്പെന്നും ചെന്നിത്തല അഭിപ്രായപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക