ചട്ടലംഘനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയില്‍ ഒരു മാസത്തിനുള്ളില്‍ വാട്ട്സ്ആപ്പ് നിരോധിച്ചത് 20 ലക്ഷത്തോളം അക്കൗണ്ടുകള്‍. 2021 ലെ പുതിയ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) ചട്ടങ്ങള്‍ക്ക് അനുസൃതമായി വാട്ട്സ്ആപ്പ് അതിന്റെ ആദ്യ ഇടനില മാര്‍ഗ്ഗനിര്‍ദ്ദേശ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കമ്പനി തന്നെയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. മെയ് 15 മുതല്‍ ജൂണ്‍ 15 വരെയുള്ള കണക്കാണ് പുറത്തുവന്നത്.
പൂട്ടിയ 95 ശതമാനം അക്കൗണ്ടുകളും സ്പാം എന്ന് തരംതിരിക്കാവുന്ന ഓട്ടോമേറ്റഡ് അല്ലെങ്കില്‍ ബള്‍ക്ക് മെസേജിംഗിന്റെ അനധികൃത ഉപയോഗം മൂലമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. 2021 മെയ് 15 മുതല്‍ ജൂണ്‍ 15 വരെ വിവിധ കക്ഷികളില്‍ നിന്ന് ലഭിച്ച പരാതികളും കമ്പനി പങ്കുവച്ചിട്ടുണ്ട്.
റിപ്പോര്‍ട്ട് അനുസരിച്ച്, അക്കൗണ്ട് പിന്തുണയ്ക്കായി 70 അഭ്യര്‍ത്ഥനകളും 204 നിരോധന അപ്പീലുകളും ലഭിച്ചു., അതില്‍ 63 അക്കൗണ്ടുകള്‍ നിരോധിച്ചു. നിരോധിത അക്കൗണ്ടുകളില്‍ ഇന്ത്യന്‍ നമ്പറുകള്‍ ഉള്‍പ്പെടുന്നുവെന്ന് ആപ്പ് തിരിച്ചറിഞ്ഞത് +91 എന്ന ഫോണ്‍ നമ്പര്‍ വഴിയാണ്. വരും ദിവസങ്ങളിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത അക്കൗണ്ടുകള്‍ തടയുമെന്നു കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക