തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നീട്ടി. ഈ മാസം 31 വരെയാണ് ലോക്ക്ഡൗൺ നീട്ടിനൽകിയത്. അതേസമയം ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. റെസ്റ്റോറന്റുകള്‍, ബാറുകള്‍, സ്കൂളുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിം, കാഴ്ചബംഗ്ലാവുകള്‍, തിയേറ്ററുകള്‍ എന്നിവ അടഞ്ഞു തന്നെ കിടക്കുമെന്നാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിന് അറിയിച്ചിരിക്കുന്നത്. മാത്രമല്ല, തമിഴ്നാട്ടിൽ നിന്നുള്ള അന്തർസംസ്ഥാന പൊതുഗതാഗതങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് നടക്കുന്ന വിവാഹ ചടങ്ങുകൾക്ക് പരമാവധി അൻപത് പേർക്കും മരണാനന്തര ചടങ്ങുകൾക്ക് ഇരുപത് പേർക്കും മാത്രമായിരിക്കും പങ്കെടുക്കാൻ അനുമതി നൽകുക. ഐടിഐ, ഇന്‍ഡസ്ട്രിയല്‍ സ്കൂള്‍, ടൈപ്പ് റൈറ്റിംഗ് കേന്ദ്രങ്ങള്‍ക്ക് പ്രവർത്തിക്കാം. എന്നാൽ, 50 പേരെ പങ്കെടുപ്പിച്ച് കൊണ്ട് ഇടവേളകളോടെ മാത്രമേ പ്രവർത്തിക്കുവാൻ സാധിക്കുകയുള്ളു. അതേസമയം, സ്കൂളുകൾ തുറക്കില്ല. അതിനാൽ തന്നെ അഡ്മിഷന്, പാഠപുസ്തക വിതരണം എന്നിവയ്ക്കായി അധ്യാപകര്‍ സ്കൂളിലെത്തേണ്ടതുണ്ടെന്ന് സർക്കാർ നിർദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക