സ്പൈനല്‍ മസ്കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞ് ഇമ്രാൻ ആണ് മരിച്ചത്. ചികിത്സയ്ക്ക് ആവശ്യമായ പതിനെട്ട് കോടിയുടെ മരുന്നിനായി സമൂഹമൊന്നാകെ കൈകോർത്തിരുന്നു. എന്നാൽ ആ മരുന്നിനു കാത്തുനിൽക്കാതെയാണ് ഇമ്രാൻ വിടവാങ്ങുന്നത്. പതിനെട്ട് കോടിയിൽ പതിനാറ് കോടിയും ഇതിനോടകം സ്വരൂപിച്ച് കഴിഞ്ഞിരുന്നു.
ആരിഫിന്റെയും റമീസയുടെയും ആദ്യത്തെ കുട്ടിയും സമാന രോഗം ബാധിച്ച് മരിച്ചിരുന്നു. ഇമ്രാനെ ചികിത്സ നടത്തി ജീവിതത്തിലേയ്ക്ക് തിരിച്ച് കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞ മൂന്നുമാസമായി വെന്റിലേറ്ററിലായിരുന്നു ഇമ്രാൻ. ഇതേ അസുഖം ബാധിച്ച കണ്ണൂര്‍ സ്വദേശി മുഹമ്മദിന് പതിനെട്ട് കോടിയ്ക്കായി നാട് കൈകോർത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക