കൊച്ചിൻ ഷിപ്പിയാർഡിൽ അഫ്ഗാന് പൗരന് ഈദ്ഗുല്ലിനെ കേരളത്തിലേക്കു കൂട്ടിക്കൊണ്ടുവന്നതു സ്വന്തം അമ്മാവന്. കപ്പല്‍ശാലയിലെ കരാറുകാരന്റെ തൊഴിലാളിയാണ് അസം സ്വദേശിയായ അമ്മാവനെന്ന് അന്വേഷണ സംഘം കണ്ടെത്തി.ഈദ്ഗുല്ലിനെ ജോലിക്കു കൊണ്ടുവരുന്നതു നിയമവിരുദ്ധമാണെന്ന് അറിയില്ലെന്നാണ് അമ്മാവൻ മൊഴി നൽകി.
കൊച്ചി കപ്പല്‍ശാലയില്‍ ജോലിചെയ്യുന്ന അമ്മാവനു അസുഖം ബാധിച്ചതോടെ പരിചരിക്കാനായി ഈദ്ഗുല്‍ കൊച്ചിയിലെത്തിയത്. ഇയാള്‍ സുഖപ്പെട്ടപ്പോള്‍ ഇരുവരും ഒരുമിച്ചു കപ്പല്‍ശാലയിലെ കരാറുകാരന്റെ സഹായികളായി.
കപ്പല്‍ശാല അധികാരികള്‍ വിവരം അറിഞ്ഞതോടെ ഈദ്ഗുല്‍ കൊല്‍ക്കത്തയിലേക്കു കടന്നുകളഞ്ഞതു സംശയത്തിന്റെ ആഴം കൂട്ടി. മലയാളം അടക്കമുള്ള ഭാഷകള്‍ അതിവേഗം വശമാക്കിയ ഈദ്ഗുല്‍ ഹിന്ദിയും ഇംഗ്ലിഷും അടക്കം 5 ഭാഷകളില്‍ സംസാരിച്ചിരുന്നതും അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം വര്‍ധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക